Skip to main content
[vorkady.com]

55. നാമനിർദ്ദേശപ്രതികകളുടെ സൂക്ഷ്മ പരിശോധന

(1) 49-ാം വകുപ്പിൻകീഴിൽ നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതിയിൽ സ്ഥാനാർത്ഥികൾക്കും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർക്കും ഓരോ സ്ഥാനാർത്ഥിയുടേയും ഒരു നിർദ്ദേശകനും ഓരോ സ്ഥാനാർത്ഥിയും രേഖാമൂലം യഥാവിധി അധികാരപ്പെടുത്തിയിട്ടുള്ള മറ്റൊരാൾക്കും വരണാധികാരി നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും ഹാജരാകാവുന്നതും, എന്നാൽ മറ്റാർക്കും അങ്ങനെ ഹാജരാകാൻ പാടില്ലാത്തതും, 52-ആം വകുപ്പിൽ പറഞ്ഞിട്ടുള്ള സമയത്തിനുള്ളിലും രീതിയിലും സമർപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ സ്ഥാനാർത്ഥികളുടേയും നാമനിർദ്ദേശ പത്രികകൾ പരിശോധിക്കുന്നതിനുവേണ്ട ന്യായമായ എല്ലാ സൗകര്യങ്ങളും വരണാധികാരി അവർക്കു നൽകേണ്ടതുമാകുന്നു.

(2) വരണാധികാരി പിന്നീട് നാമനിർദ്ദേശപത്രികകൾ പരിശോധിക്കേണ്ടതും, ഏതെങ്കിലും നാമനിർദ്ദേശത്തെക്കുറിച്ച് നൽകുന്ന എല്ലാ ആക്ഷേപങ്ങളിലും, അങ്ങനെയുള്ള ആക്ഷേപത്തിൻ മേലോ സ്വമേധയായോ ആവശ്യമെന്നു തനിക്കുതോന്നുന്ന അങ്ങനെയുള്ള സമ്മറിയായ അന്വേഷണവിചാരണ വല്ലതുമുണ്ടെങ്കിൽ അതിനുശേഷം തീരുമാനം എടുക്കേണ്ടതും, താഴെപ്പറയുന്ന ഏതെങ്കിലും കാരണത്തിൻമേൽ നാമനിർദ്ദേശം നിരസിക്കാവുന്നതുമാണ്, അതായത് :-

(എ) നാമനിർദ്ദേശങ്ങൾ സൂക്ഷ്മപരിശോധനയ്ക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള തീയതിയിൽ സ്ഥാനാർത്ഥി ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥയിൻകീഴിൽ പ്രസ്തുത സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നതിലേക്ക് യോഗ്യനല്ലാതിരിക്കുകയോ അയോഗ്യനാക്കപ്പെട്ടിരിക്കുകയോ ചെയ്യുക;

(ബി) 52-ആം വകുപ്പിലേയോ 53-ആം വകുപ്പിലേയോ ഏതെങ്കിലും വ്യവസ്ഥകൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുക;

(സി) നാമനിർദ്ദേശപത്രികയിൻമേലുള്ള സ്ഥാനാർത്ഥിയുടെയോ നിർദ്ദേശകന്റെയോ ഒപ്പ് യഥാർത്ഥമല്ലെന്ന് ബോദ്ധ്യപ്പെടുക.

(3) (2)-ആം ഉപവകുപ്പ് (ബി) ഖണ്ഡത്തിലോ (സി) ഖണ്ഡത്തിലോ അടങ്ങിയ യാതൊന്നും തന്നെ ഒരു സ്ഥാനാർത്ഥിയുടെ ഒരു നാമനിർദ്ദേശപത്രികയെ സംബന്ധിച്ച് ഏതെങ്കിലും ക്രമക്കേടുള്ളതുകാരണം യാതൊരു ക്രമക്കേടും ചെയ്തിട്ടില്ലാത്ത മറ്റൊരു നാമനിർദ്ദേശപത്രിക വഴി യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ട അതേ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം നിരസിക്കുവാൻ അധികാരം നൽകുന്നതായി കരുതുവാൻ പാടില്ല.

(4) ഗുരുതരമായ സ്വഭാവത്തോടുകൂടിയ ഏതെങ്കിലും ന്യൂനതയുടെ കാരണത്തിൻമേലല്ലാതെ വരണാധികാരി ഏതെങ്കിലും നാമനിർദ്ദേശപത്രിക തിരസ്കരിക്കുവാൻ പാടുള്ളതല്ല.

(5) 49-300 വകുപ്പ് (ബി) ഖണ്ഡത്തിൻകീഴിൽ ഇതിലേക്കായി നിശ്ചയിച്ചിട്ടുള്ള തീയതിയിൽ വരണാധികാരി സൂക്ഷ്മപരിശോധന നടത്തേണ്ടതും, നടപടികൾ, ലഹളയാലോ പരസ്യമായ അകമത്താലോ തന്റെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലോ തടസ്സപ്പെടുത്തുകയോ വിഘാതപ്പെടുത്തുകയോ ചെയ്യുമ്പോഴൊഴികെ, അങ്ങനെയുള്ള നടപടികൾ നീട്ടിവയ്ക്കാൻ പാടില്ലാത്തതുമാകുന്നു.

എന്നാൽ, ഒരു ആക്ഷേപം വരണാധികാരി ഉന്നയിക്കുകയോ മറ്റേതെങ്കിലും ആൾ നൽകുകയോ ചെയ്യുന്നതായാൽ, അത് ഖണ്ഡിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാനാർത്ഥിക്ക് സൂക്ഷ്മപരിശോധനയ്ക്ക് നിജപ്പെടുത്തിയ തീയതിയുടെ അടുത്തതിന്റെ അടുത്ത പ്രവർത്തി ദിവസത്തിനപ്പുറമല്ലാത്ത സമയം അനുവദിക്കാവുന്നതും, നടപടികൾ നീട്ടിവയ്ക്കപ്പെട്ടിട്ടുള്ള തീയതിയിൽ വരണാധികാരി തന്റെ തീരുമാനം രേഖപ്പെടുത്തേണ്ടതുമാണ്.

(6) ഓരോ നാമനിർദ്ദേശപത്രികയുടെ മേലും വരണാധികാരി, അതു സ്വീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്തതുകൊണ്ടുള്ള തന്റെ തീരുമാനം പുറത്തെഴുത്തു നടത്തേണ്ടതും, നാമനിർദ്ദേശപത്രിക തിരസ്ക്കരിക്കുന്നുവെങ്കിൽ, അങ്ങനെ തിരസ്ക്കരിക്കുന്നുവെങ്കിൽ കാരണങ്ങളുടെ ഒരു സംക്ഷിപ്ത പ്രസ്താവന എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.

(7) ഈ വകുപ്പിന്റെ ആവശ്യത്തിന്, ഒരു നിയോജകമണ്ഡലത്തിന്റെ തൽസമയം പ്രാബല്യത്തിലുള്ള വോട്ടർപട്ടികയിലെ ഒരുൾക്കുറിപ്പിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആ ഉൾക്കുറിപ്പിൽ പരാമർശിക്കുന്ന ആൾ ആ നിയോജകമണ്ഡലത്തിലുള്ള ഒരു സമ്മതിദായകനാണെന്ന വസ്തുതയ്ക്ക്, 17-ആം വകുപ്പിൽ പറഞ്ഞിട്ടുള്ള ഒരു അയോഗ്യതയ്ക്ക് വിധേയനാണെന്ന് തെളിയിക്കപ്പെടാത്തിടത്തോളം, നിർണ്ണായക തെളിവായിരിക്കുന്നതാണ്.

(8) എല്ലാ നാമനിർദ്ദേശപത്രികകളുടേയും സൂക്ഷ്മപരിശോധന നടത്തുകയും അവ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്തതുകൊണ്ടുള്ള തീരുമാനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതിനുശേഷം വരണാധികാരി, ഉടനെതന്നെ നിയമാനുസൃതമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും അതു തന്റെ നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്യേണ്ടതാണ്.